ഭാവി നയതന്ത്ര വൈദികര്‍ മിഷണറി പ്രവര്‍ത്തനം ചെയ്യണം എന്ന് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന് വേണ്ടി നയതന്ത്ര സേവനം അനുഷ്ഠിക്കാന്‍ പരിശീലനം നേടുന്ന വൈദികര്‍ ഒരു വര്‍ഷം മിഷണറി പ്രവര്‍ത്തനം ചെയ്യണം എന്ന് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു.

ഈ അക്കാദമിക വര്‍ഷം മുതല്‍ മേല്‍പറഞ്ഞ നടപടി നടപ്പില്‍ വരുത്തണം എന്ന് പാപ്പാ ആവശ്യപ്പെട്ടിരിക്കുന്നതായി വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റ് ബിഷപ്പ് ജോസഫ് മാരിനോയ്ക്ക് അയച്ച കത്തിലാണ് പാപ്പാ കരിക്കുലം ഭേദഗതി ചെയ്യുന്ന കാര്യം സൂചിപ്പിച്ചത്.

ലോകത്തില്‍ വര്‍ദ്ധിച്ചു വരുന്ന വെല്ലുവിളികളെ നേരിടാന്‍ സഭയുടെ ഭാവി നയതന്ത്രജ്ഞര്‍ ശക്തമായ വൈദിക പരിശീലനത്തിന് വിധേയരാകണം എന്ന് പാപ്പാ പറഞ്ഞു. അതില്‍ പ്രധാനപ്പെട്ടതാണ് വ്യക്തിപരമായി നേടിയെടുക്കുന്ന മിഷന്‍ പ്രവര്‍ത്തന അനുഭവം എന്ന് പാപ്പാ വ്യക്തമാക്കി.

സുവിശേഷവല്‍ക്കരണത്തിലും പ്രേഷിത സഭയുടെ പ്രവര്‍ത്തനങ്ങളിലും പങ്കുചേരാനുള്ള ഒരു അവസരമാണിതെന്ന് പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles