ഇന്നത്തെ നോമ്പുകാലചിന്ത

21 മാര്‍ച്ച് 2020

 

ബൈബിള്‍ വായന
ലൂക്ക 18. 13 – 14

‘ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും’

ധ്യാനിക്കുക
ചുങ്കക്കാരന്‍ പ്രാര്‍ത്ഥിച്ചത് എപ്രകാരമാണ്? അയാള്‍ എവിടെയാണ് നിന്നത്? അയാളുടെ സ്വഭാവത്തെ കുറിച്ച് ഇത് എന്ത് വ്യക്തമാക്കുന്നു?

ദൈവമേ, പാപിയായ എന്നോട് കരുണയാകണമേ. എന്ന അയാളുടെ പ്രാര്‍ത്ഥന ദൈവം കാരുണ്യവാനാണെന്നും ചുങ്കക്കാരന്‍ ഒരു പാപിയാണെന്നും വ്യക്തമാക്കുന്നു. ഞാനൊരു പാപിയാണെന്ന് ദൈവസന്നിധിയില്‍ ഞാന്‍ അംഗീകരിക്കാറുണ്ടോ?

യേശു എളിമയുള്ളവനാണെന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ വി. ഗ്രന്ഥത്തില്‍ നിന്ന് എടുത്തു പറയുക. എളിമ പരിശീലിക്കാന്‍ എനിക്ക് പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?

പ്രാര്‍്ത്ഥിക്കുക

ശാന്തശീലനും എളിമയുള്ളവനുമായ കര്‍ത്താവായ യേശുവേ, പാപിയായ എന്റെ മേല്‍ കനിയണമേ. പാപത്തില്‍ നിന്ന് പിന്തിരിഞ്ഞ് അങ്ങയിലേക്ക് മടങ്ങി വരാനും ഞാനല്ല ഇനി മേല്‍ ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് എന്ന് ഏറ്റുപറായന്‍ എനിക്ക് കൃപ അരുളണമേ. ആമ്മേന്‍.

‘എളിമ, എളിമ, എപ്പോഴും എളിമ. എളിയ ആത്മാക്കളുടെ മുന്നില്‍ സാത്താന്‍ വിറകൊള്ളുന്നു’ വി.  പാദ് രേ
പിയോ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles