നോബല്‍ സമ്മാന ജേതാവ് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി അംഗം

നോബല്‍ സമ്മാന ജേതാവായ പ്രഫസര്‍ ഫ്രാന്‍സെസ് ഹാമിള്‍ടണ്‍ അര്‍ണോള്‍ഡിനെ പാപ്പാ ഫ്രാന്‍സിസ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ അംഗമായി നിയമിച്ചു. മാനവികതയ്ക്ക് ഉപകാരപ്രദമായ enzymes ലാബറട്ടറിയില്‍ സൃഷ്ടിച്ചുകൊണ്ട് രസതന്ത്രത്തില്‍ നടത്തിയ കണ്ടുപിടുത്തത്തിനാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ സ്വദേശിനി, 63 വയസ്സുള്ള ഫ്രാന്‍സെസ് അര്‍ണോള്‍ഡ് 2018-ല്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയത്.
കലിഫോര്‍ണിയ ടെക്നോളജിക്കന്‍ സ്ഥാപനത്തില്‍ (Institute of Technology in Pasadena) ജൈവരസതന്ത്രം, ജൈവയന്ത്ര ശാസ്ത്രം എന്നീ വിഷയങ്ങളുടെ ഫ്രഫസറായി സേവനമനുഷ്ഠിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഫ്രാന്‍സെസ് അര്‍ണോള്‍ഡിനെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാ‍ഡമിയുടെ (Pontifical Academy for Sciences) പ്രത്യേക അംഗമായി നിയമിച്ചത്.
അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ 1956-ല്‍ ജനിച്ച ഫ്രാന്‍സെസ് ഹാമിള്‍ടണ്‍ 1979-ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ബഹിരാകാശശാസ്ത്രത്തില്‍ ബിരുദവും ബിരുദാന്തരബിരുദവും കരസ്ഥമാക്കി. 1985-ല്‍ ജൈവരസതന്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടി.  കലിഫോര്‍ണിയ യൂണിവേഴ്സിറ്റി, പാസദേനാ ജൈവശാസ്ത്ര യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണ പഠനങ്ങളുടെ പ്രഫസറായി ഇപ്പോഴും സേവനമനുഷ്ഠിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles