ദൈവരാജ്യത്തിന്റെ രഹസ്യ ചുരുൾ അഴിക്കുന്നത് ആർക്കൊക്കെ?

~ ബ്രദര്‍ തോമസ് പോള്‍ ~

 

ഞാൻ ഉപമകൾ വഴി സംസാരിക്കും, ലോകസ്ഥാപനം മുതൽ നിഗൂഢമായിരുന്നവ ഞാൻ പ്രസ്താവിക്കും എന്ന പ്രവാചക വചനം പൂർത്തിയാകാനായിരുന്നു ഇത്.
മത്തായി 13 : 35

മത്തായിയുടെ സുവിശേഷത്തിലെ പതിമൂന്നാം അധ്യായം വളരെ വിസ്മയനീയം ആണ്. ഇവിടെ പറഞ്ഞിരിക്കുന്ന വലിയൊരു രഹസ്യം എന്താണ് എന്ന് നോക്കാം. ലോകസ്ഥാപനം മുതൽ നിഗൂഢമായി ഇരിക്കുന്നവ ഞാൻ നിങ്ങൾക്ക് വെളിപ്പെടുത്തി തരാം എന്ന് ഈശോ പറയുന്നു. വാസ്തവത്തിൽ ഉപമകളിൽ ആണ് ഈശോയുടെ ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നത്.

ഒരു ഉപമയുടെ ഒരു ഭാഗം എടുത്ത് ചിന്തിക്കാം. ഇത് തുറക്കുമ്പോൾ ജ്ഞാനത്തിന്റെ പടികൾ നമുക്കായി തുറന്നു കിട്ടുകയാണ്. പെട്ടെന്ന് ഒന്നിച് നമുക്ക് അഭിഷേകം ആക്കുന്നതിനേക്കാൾ കുറച്ച് കുറച്ചായി മനസ്സിലാക്കി തരികയാണ്. ഈശോ പറയുന്നതും ഇങ്ങിനെയാണ്. ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ. പെട്ടെന്ന് നമ്മിലേക്ക് ജ്ഞാനം ഒഴുക്കിയാലും, നമുക്ക് കിട്ടിയിരിക്കുന്നവ മനസ്സിൽ ധ്യാനിച്ച് ചിന്തിച്ച് പഠിക്കുമ്പോൾ ആണ് വലിയ ആനന്ദം നമുക്ക് ലഭിക്കുന്നത്. ജ്ഞാനം നമുക്ക് വലിയ ആനന്ദം നൽകുന്ന കാര്യം ആണ്. അത് കിട്ടിയാൽ മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോൾ അതിലും വലിയ ആനന്ദം ആണ്.

മർക്കോസ് 4 ഇൽ വിതക്കാരന്റെ ഉപമ പറയുന്നുണ്ട്. വിതക്കാരൻ വിതച്ച വിത്തുകൾ കുറചു പാറപ്പുറത്തും, മുള്ളുകൾക്കിടയിലും,
പുറത്തും, കുറചു വിത്തുകൾ നല്ല നിലത്തും വീണു. നമ്മൾ ഇതിനെ കുറിച്ച് പല തവണ കേട്ടിട്ടുണ്ട് പക്ഷേ ഇതിൽ അടങ്ങിയിരിക്കുന്ന രഹസ്യങ്ങൾ ആണ് നമ്മൾ മനസ്സിലാക്കാൻ പോകുന്നത്. മുഴുവൻ മനസ്സിലായില്ലെങ്കിലും , ഇതിൽ കുറെ രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് മനസിലാവും. എന്തുകൊണ്ടെന്നാൽ ഈശോ പറഞ്ഞിട്ടുണ്ട്, ലോകസ്ഥാപനം മുതൽ നിഗൂഢമായി ഇരുന്നവ ആണ് ഞാൻ ഉപമയിലൂടെ തരുന്നത്. മനുഷ്യന്റെ സാധാരണ ജ്ഞാനത്തിന് ഇത് മനസ്സിലാവുകയില്ല. ദൈവിക ജ്ഞാനത്തിന്റെ നിഗൂഢതയിൽ പ്രവേശിക്കണമെങ്കിൽ,ദൈവിക ജ്ഞാനത്തിന്റെ ചുരുൾ അഴിയണം.

നമ്മൾ കേട്ടിട്ടുണ്ടല്ലോ വചനത്തിന്റെ ചുരുൾ അഴിയുമ്പോൾ പ്രകാശം പ്രസരിക്കുന്നു എന്ന്. എന്താണ് പ്രകാശം? ജ്ഞാനം ആണത്. ഇതിനെ ഇങ്ങിനെ മാറ്റി പറയാം. വചനത്തിന്റെ ചുരുൾ അഴിയുമ്പോൾ ജ്ഞാനം പുറത്ത് വരുന്നു.
അവൻ തനിച്ചായപ്പോൾ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു.
അവന് പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങൾക്കാണു നല്കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവർക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം.
അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
മർക്കോസ് 4 : 10-12

ഇത് വായിക്കുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ തോന്നും, എന്താ ഈശോ ഇങ്ങിനെ പറഞ്ഞത് എന്ന്.
ഇതിൽ നമ്മൾ വായിക്കുന്നു, ‘അവൻ തനിച്ചായപ്പോൾ’. അന്നും ഈശോക്ക് ഒരു കോർ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവർക്ക് മാത്രം ആയി ഈശോ ഉള്ളു തുറക്കുന്നു. ഉപമകൾ പറഞ്ഞു കൊടുത്തു, ഈശോ തനിച്ചായിരിക്കുംബോൾ ശിഷ്യരിൽ ചിലർ വന്നു പതുക്കെ ചോദിക്കും ഇതിന്റെ രഹസ്യങ്ങൾ. ഈശോ അവർക്ക് മാത്രം അത് പറഞ്ഞു കൊടുക്കും. നമ്മൾ ഈശോയുടെ കോർ ഗ്രൂപ്പിലാണോ? എങ്കിൽ ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് ആണ് നൽകപ്പെട്ടിരിക്കുന്നത്.

നമുക്ക് ഇവിടെ ഒന്ന് ആലോചിക്കാം. സാധാരണയായി കൺവെൻഷനിലും ധ്യാനങ്ങളിലും ഇങ്ങിനെ ഉപമകൾ വഴി പറഞ്ഞു കൊടുക്കും. വളർച്ച ധ്യാനങ്ങളിൽ ആണ് രഹസ്യങ്ങൾ അഴിച്ചു കൊടുക്കുന്നത്. ഇത് ആദ്യം നമുക്ക് മനസ്സിൽ പതിപ്പിക്കാം.
വേറെ ഒരു സ്ഥലത്ത് ഈശോ പറയുന്നു, ദൈവരാജ്യത്തിലെ ചെറിയവൻ, സ്നപക യോഹന്നാനേക്കാൾ വലിയവൻ ആണ്. സ്നാപക യോഹന്നാൻ, സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ ഏറ്റവും വലിയവൻ. എന്നാല് അവനെക്കാൾ വലിയവൻ ആണ് ദൈവരാജ്യത്തിൽ ദൈവത്തിൽ നിന്നും ജനിച്ച നമ്മൾ. നമ്മൾ സ്ത്രീയിൽ നിന്നും ജനിചെങ്കിലും വചനത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിച്ചവർ ആണ് ദൈവരാജ്യത്തിൽ ഉള്ളത്. അങ്ങിനെഉള്ളവർക്ക്ആണ്ഈരഹസ്യങ്ങൾ. ഇങ്ങനെ ഒരു അവസ്ഥയുണ്ട്. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ കൈമാറുന്ന അവസ്ഥ. സുവിശേഷവും സുവിശേഷ പ്രഘോ ഷണത്തിലും കാണുന്ന രോഗശാന്തിയും ഭൗതിക പ്രശ്നങ്ങളുടെ പരിഹാരം ഇതൊക്കെ ആണ് കാണാറുള്ളത്. ശുശ്രൂഷകളിൽ വൈവിധ്യം ഉണ്ട്. ആരെയും ഇവിടെ കുറ്റപ്പെടുത്തുന്നത് അല്ല. അത് ഒരു തലം. വേറൊരു ശുശ്രൂഷ,

ആ കൺവെൻഷൻ കഴിഞ്ഞു വരുമ്പോൾ ഈശോ പറയും ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് ആണ് നൽകപ്പെട്ടിരിക്കുന്നത്. ഈ പോയിന്റിൽ നമ്മൾ മുറുകെ പിടിക്കണം. അത് പിടിച്ചു കഴിയുമ്പോൾ നമുക്ക് ജ്ഞാനത്തിന്റെ ഒരു ഹൈവേ തുറന്നത് പോലെയാ.
ഒരു വെള്ളച്ചാട്ടം പോലെ.

നമ്മുടെ കാഴ്ചപ്പാടിൽ ഉണ്ടാകുന്ന ഒന്നാണ്, എന്തിനാണ് ബൈബിൾ വായിക്കുന്നത്. എന്തിനാണ് കുർബാനക്ക് പോകുന്നത്. എന്തിന് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. നമുക്ക് വേണ്ടതെല്ലാം ഉണ്ടല്ലോ. ഇനി എന്തിനു വേണ്ടി എന്ന ചോദ്യം മു%

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles