പണത്തിന് പകരം പ്രാർത്ഥന പ്രതിഫലമായി ആവശ്യപ്പെട്ടിരുന്ന ഒരു ഡോക്ടർ

മെഡിക്കൽ ചികിത്സാരംഗം എന്നും ചിലവേറിയതായിരുന്നു. ദരിദ്രർക്ക് പലപ്പോഴും അത് അപ്രാപ്യവുമായിരുന്നു. ഒരു ഡോക്ടറെ ചെന്നു കണ്ട് മരുന്നു വാങ്ങുമ്പോഴേയ്ക്കും വെറുമൊരു പനിയ്ക്കു പോലും ഇന്ന് ആയിരം രൂപ ചിലവാകും. ഇതാവട്ടെ സാധാരണക്കാരന് താങ്ങാവുന്നതുമല്ല.
എന്നാൽ ചികിത്സയ്ക്ക് രോഗികളിൽ നിന്ന് പണത്തിനു പകരം പ്രാർത്ഥന ആവശ്യപ്പെട്ടിരുന്ന ഒരു ഭിഷഗ്വരനാണ് ഡോ. ലാസ്ലോ ബാത്ത്യാനി സ്റ്റാറ്റ്മാൻ.
ദരിദ്രർക്ക് ചികിത്സ നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഹംഗറി സ്വദേശിയായിരുന്നു അദ്ദേഹം. ദരിദ്രരുടെ ഡോക്ടർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഫീസായി അദ്ദേഹം ഈടാക്കിയിരുന്നത് എനിക്ക് വേണ്ടി ഒരു സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലിയാൽ മതി എന്നായിരുന്നു. ചികിത്സയും മരുന്നും അദ്ദേഹം സൗജന്യമായിട്ടാണ് നൽകിയിരുന്നത്. ഇതിന് പുറമെ അത്യാവശ്യക്കാർക്ക് സാമ്പത്തിക സഹായവും നൽകിയിരുന്നു.
കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ട പദവിയിലാണ് ഇന്ന് ഇദ്ദേഹം. ഡോക്ടർമാരും സേവനത്തിന്റെ പേരിൽ അന്യായമായി പ്രതിഫലം കൈപ്പറ്റുന്നവരുമെല്ലാം ഈ പുണ്യജീവിതത്തിൽ നിന്ന് പ്രചോദനം സ്വീകരിക്കട്ടെ. പണംകൊണ്ട് സമ്പാദിച്ചതിലേറെ പുണ്യം കൊണ്ട് സമ്പാദിച്ചതുകൊണ്ടാണ്. ഇന്ന് ഈ ഡോക്ടറെ ലോകം മുഴുവൻ അറിയുന്നത് എന്ന കാര്യം മറക്കാതിരിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.