ശ്രീലങ്കയില്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളി പുനര്‍പ്രതിഷ്ഠ ചെയ്തു

കൊളംബോ: ഈ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ നടന്ന തീവ്രവാദി ബോംബു സ്‌ഫോടനത്തില്‍ കേടുപാടു പറ്റിയ സെന്റ് സെബാസ്റ്റിന്‍സ് ദേവാലയം ജൂലൈ 21 പുനര്‍പ്രതിഷ്ഠ ചെയ്തു. ശ്രീലങ്കയില്‍ തീരദേശ പട്ടണമായ നെഗോംബോയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട 114 വിശ്വാസികളുടെ പേരുകള്‍ ആലേഖനം ചെയ്ത ഫലകം അന്നേ ദിവസം അനാവരണം ചെയ്തു. ശ്രീലങ്കന്‍ കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വി. കുര്‍ബാന അര്‍പ്പിക്കുകയും പള്ളി പുനര്‍പ്രതിഷ്ഠ നടത്തുകയും ചെയ്തു.

പുനര്‍പ്രതിഷ്ഠാ ചടങ്ങില്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ഉറ്റവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ശ്രീലങ്കന്‍ നേവിയാണ് പള്ളി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ശ്രീലങ്കയില്‍ മൂന്നു മാസം മുമ്പുണ്ടായ ഭീകരാക്രണത്തില്‍ 260 ലേറെ പേര്‍ കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles