സിനഡ് അനന്തര സർക്കുലർ

സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ

മിശിഹായിൽ പ്രിയ സഹോദരീ സഹോദരരേ,
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 28-ാമതു സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗ് സെന്റ് തോമസിൽ ജനുവരി 10 മുതൽ 15 വരെ നടന്ന വിവരം നിങ്ങൾക്കറിയാമല്ലോ. തീക്ഷ്ണമായ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും സിനഡിന്റെ വിജയത്തിനായി സഹായിച്ച എല്ലാവരെയും ഞാൻ നന്ദിയോടെ ഒാർമ്മിക്കുന്നു. മൂന്നു ദിവസം നീ ഒരുക്ക ധ്യാനത്തിനു ശേഷമാണ് പിതാക്ക•ാർ സിനഡിലേയ്ക്ക് പ്രവേശിച്ചത്. സിനഡിന്റെ പ്രാരംഭത്തിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ജാൻത്തീസ്ത ദി ക്വാത്രോ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. നമ്മുടെ സഭയിലെ 64 മെത്രാന്മാരിൽ 57 പേർ സിനഡിൽ സംന്ധിച്ചു. സഭയെയും നമ്മുടെ നാടിനെയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളിൽ സിനഡ് ക്രിയാത്മകമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ എടുക്കുകയുായി.

1. കാർഷികരംഗം
കേരളത്തിലെ കാർഷികരംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചമൂലം കർഷകകുടുംബങ്ങൾ ഉപജീവനത്തിന് വകയില്ലാതെ ഉഴലുകയാണ്. തുടർച്ചയായുണ്ടായ പ്രളയങ്ങൾ കേരളത്തിലെ കർഷകരെ ദുരിതക്കയത്തിൽ ആഴ്ത്തിയിരിക്കുകയാണ്. വന്യമൃഗങ്ങൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ട് കാലമേറെയായി. കർഷകർ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാനായി പൊതുസമൂഹവുമായി ചേർന്ന് സഭ സജീവമായി രംഗത്തിറങ്ങണമെന്ന് സിനഡ് തീരുമാനിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊുവരുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ കർഷകരുടെ മഹാസംഗമങ്ങൾ നടത്തിയ രൂപതകളെ സിനഡ് അഭിനന്ദിച്ചു.

കർഷക പെൻഷൻ പ്രതിമാസം പതിനായിരം രൂപയായി ഉയർത്തുക, കാർഷിക കടങ്ങൾ എഴുതിതള്ളുക, വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ നിലനിർത്താൻ ആവശ്യമായ നടപടികളെടുക്കുക, സർക്കാർ സത്വരമായി ഇടപെടുക, കാർഷിക ഉൽപന്നങ്ങൾക്ക് ഡോ. എം.എസ്. സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശം അനുസരിച്ച് താങ്ങുവില നിശ്ചയിക്കുക, കാർഷിക ജോലികൾ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ സർക്കാരിന് മുമ്പിൽ വയ്ക്കുന്നത്. കർഷകരുടെ തികച്ചും ന്യായമായ ഇൗ ആവശ്യങ്ങളോട് ഉദാരപൂർണമായ സമീപനം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉാകുമെന്ന് സിനഡ് പ്രത്യാശിക്കുകയാണ്. “തന്റെ ജനത്തിന്റെ ക്ലേശങ്ങൾ കാണുകയും അവരുടെ രോദനം കേൾക്കുകയും ചെയ്യുന്ന” ദൈവം (പുറ 3:7) നല്ല കാലാവസ്ഥയും സമൃദ്ധിയും നൽകി നമ്മുടെ കർഷകരെ അനുഗ്രഹിക്കാനായി നമുക്ക് പ്രാർത്ഥിക്കാം.

2. പൗരത്വ ഭേദഗതി നിയമം
പൗരത്വഭേദഗതി നിയമത്തക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കാൻ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താൻ നിയമനിർമ്മാതാക്കൾ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതേതരത്വം ഇൗ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്. തിരിച്ചുപോകാൻ ഇടമില്ലാത്ത വിധം രാജ്യത്തുള്ള അഭയാർഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയ്യാറാകണം എന്നതാണ് സഭയുടെ നിലപാട്. പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെ കൂടി സർക്കാർ പരിഗണിക്കണം. അഭയാർത്ഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർത്ഥിക്യാമ്പുകളിൽ പാർപ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണം. ഇക്കാര്യത്തിലുള്ള സർക്കാരിന്റെ നിലപാടിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. സർക്കാർ നിയമങ്ങളെ എതിർക്കാൻ അക്രമമാർഗങ്ങൾ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതും ഒരു പോലെ അധാർമികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുന്നെ് ഒാരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്വമു്.

3. ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ വിവേചനം
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർതലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ കൈ്രസ്തവർ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. നിയമപരമായി തന്നെ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചിലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. ശേഷിക്കുന്ന 20% ആണ് ന്യൂനപക്ഷങ്ങളിലെ മറ്റ് 5 വിഭാഗങ്ങൾക്കുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈ അനീതി പരിഹരിച്ച് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രങ്ങളായി 45-ൽ പരം സെന്ററുകൾ സർക്കാർ ചിലവിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു്. ഇവ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും നീതിപൂർവ്വകമായി വിഭജിച്ച് നൽകാൻ സർക്കാർ തയ്യാറാകണം. കൂടാതെ ജില്ലാതല ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റികളിലെ അംഗങ്ങളിൽ കൈ്രസ്തവപ്രാതിനിധ്യം നാമമാത്രമായി ചുരുക്കിയത് നീതിപൂർവ്വമാണോ എന്ന് വിലയിരുത്തേതും സർക്കാരാണ്.

4. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരുടെ സംവരണം.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്യു.എസ്.) സർക്കാർ സർവീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം എന്ന കേന്ദ്രനിയമം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ സിനഡ് സ്വാഗതം ചെയ്യുന്നു. സർക്കാർ സർവ്വീസുകളിൽ സംവരണേതര കൈ്രസ്തവ വിഭാഗങ്ങൾ പുറന്തള്ളപ്പെട്ടുകൊിണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ പ്രത്യാശയ്ക്ക് വക നൽകുന്ന നടപടിയാണിത്.

എന്നാൽ, സംവരണത്തിനു മാനദണ്ഡമായി കേന്ദ്രസർക്കാർ നിശ്ചയിച്ച ഭൂപരിധി സംസ്ഥാനസർക്കാർ പുനർനിർണ്ണയിച്ചത് അനീതിപരമാണെന്ന് സിനഡ് വിലയിരുത്തി. ഭൂപരിധി സംബന്ധിച്ച കേന്ദ്രമാനദണ്ഡമായ 5 ഏക്കറിൽ നിന്ന് 2.5 ഏക്കർ ആയി സംസ്ഥാന ഗവൺമെന്റ് കുറച്ചിരിക്കുകയാണ്. ഇതിനോടകം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഒരു സംസ്ഥാനവും കൃഷി ഭൂമിയുടെ അളവ് കേന്ദ്ര മാനദണ്ഡത്തിൽ നിന്ന് താഴ്ത്തി നിശ്ചയിച്ചിട്ടില്ല എന്നിരിക്കെ കേരളം മാത്രം ഭൂപരിധി വെട്ടിക്കുറച്ചത് സർക്കാർ പുന:പരിശോധിക്കേതാണ്.

കെ.എ.എസ്. ഉൾപ്പടെ പി.എസ്.സി. ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകൾക്കുകൂടി ബാധകമാകത്തക്ക വിധത്തിൽ മുൻകാലപ്രാബല്യത്തോടെ സംസ്ഥാനത്ത് 10 ശതമാനം ഇ.ഡബ്ലിയു.എസ്. സംവരണം നടപ്പിൽ വരുത്തുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്ന് സിനഡ് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുന്നു.

5. ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ
ആഗോള തലത്തിൽ കൈ്രസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ സിനഡു പിതാക്കന്മാർ ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളിൽ നൈജീരിയായിൽ നടന്ന ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. പ്രണയക്കുരുക്കിൽപെട്ട് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണേതാണ്.

മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തിൽ നിന്ന് എെ.എസ്. ഭീകര സംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേതാണ്.

മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെസാധിക്കുന്ന തരത്തിൽ ഇത്തരം പ്രണയന്ധങ്ങളെ ആരും മനസിലാക്കരുത്. ഇൗ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നക്രമസമാധാന പ്രശ്നമായോ ഭീകരവാദപ്രവർത്തനമായോ മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു. ഇൗ വിഷയത്തിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് തീരുമാനിച്ചു.

6. ആരാധനാക്രമം
1989-ൽ നടപ്പിലാക്കിയ സീറോ മലബാർ കുർബാനക്രമത്തിന്റെ പരിഷ്കരണം സഭയുടെ ചിരകാല ആഗ്രഹമായിരുന്നു. നമ്മുടെ സഭയുടെ കുർബാനക്രമത്തിന്റെ നവീകരണത്തക്കുറിച്ച് സിനഡ് പിതാക്ക•ാർ വിശദമായ ചർച്ചകൾ നടത്തുകയുായി. വിവിധ രൂപതകളിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ വെളിച്ചത്തിൽ സഭയുടെ കേന്ദ്ര ലിറ്റർജി കമ്മീഷനും പ്രത്യേക ആരാധനക്രമ സമിതിയും വിശദമായി പഠിച്ചു തയ്യാറാക്കിയ പരിഷ്കരിച്ച കുർബാനക്രമമാണ് സിനഡിൽ ചർച്ച ചെയ്യപ്പെട്ടത്. പ്രാർത്ഥനയിലും പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിലും വിശദമായ ചർച്ചകൾക്കും ആഴമായ വിചിന്തനങ്ങൾക്കുംശേഷം നമ്മുടെ കുർബാനയുടെ പരിഷ്കരിച്ച ക്രമം സിനഡ് പിതാക്ക•ാർ എെകകണ്ഠ്യേന അംഗീകരിച്ചു. പരിഷ്കരിച്ച കുർബാനക്രമം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്. മാർപ്പാപ്പയുടെ അംഗീകാരത്തോടെ പരിഷ്കരിച്ച കുർബാനക്രമം നമ്മുടെ സഭയിൽ നടപ്പിൽ വരുന്നതാണ്.

വി. കുർാനയുടെ അർപ്പണ രീതിയിലുള്ള ഏകീകരണം എന്ന ലക്ഷ്യത്തോടെ 1999 നവംർ മാസത്തിലെ സിനഡിൽ എെകകണ്ഠ്യേന എടുത്ത തീരുമാനമാണ് സിനഡിന്റെ ഔദ്യോഗിക നിലപാട്. വിശുദ്ധ കുർബാന അർപ്പണ രീതിയിൽ ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സിനഡ് ഊന്നി പറയുകയും ഐക്യത്തിലേയ്ക്ക് നീങ്ങാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു. “അൾത്താരയിലെ ഒരുമയാണ് സഭയുടെ ഐക്യത്തിന്റെ അടിസ്ഥാനം” എന്ന ബനഡിക്റ്റ് മാർപ്പാപ്പയുടെ ചിന്ത നമുക്ക് മാർഗ്ഗദർശനമാകട്ടെ. നാം ആശീർവദിക്കുന്ന പാനപാത്രവും നാം മുറിക്കുന്ന അപ്പവും നമ്മെ കർത്താവിന്റെ ശരീരമായ സഭയുടെ കൂട്ടായ്മയിൽ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത് (1 കോറി 10:16) എന്ന സത്യം നമുക്ക് വിസ്മരിക്കാതിരിക്കാം.

7. നന്ദി, അഭിനന്ദനങ്ങൾ
കാഞ്ഞിരപ്പളളി രൂപതയുടെ അദ്ധ്യക്ഷനായി 18 വർഷക്കാലം രൂപതയെ മാതൃകാപരമായി നയിച്ച അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ പിതാവ് 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് രൂപതാ ഭരണത്തിൽ നിന്ന് വിരമിക്കുകയാണ്. പിതാവിന്റെ നിസ്തുലങ്ങളായ സേവനങ്ങളെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെയും സഭ മുഴുവനോടുമുള്ള കരുതലിനെയും ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജോസ് പുളിക്കൽ പിതാവിനെയാണ് അഭിവന്ദ്യ മാത്യു അറയ്ക്കൽ പിതാവിന്റെ പിൻഗാമിയായി സിനഡ് തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ദൗത്യത്തിൽ അഭിവന്ദ്യ പിതാവിനും കാഞ്ഞിരപ്പള്ളി രൂപതയ്ക്കും എല്ലാ നന്മകളും ആശംസിക്കുന്നു. പാലക്കാട് രൂപതയുടെ സഹായ മെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ സിനഡ് തിരഞ്ഞെടുത്തു. നിയുക്ത സഹായമെത്രാനും രൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിനും പാലക്കാട് രൂപതയ്ക്കും എല്ലാ നന്മകളും ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു.

2019 ആഗസ്റ്റ് മാസത്തിലെ സിനഡിന്റെ തീരുമാനപ്രകാരം മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിതനായ ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ അതിരൂപതയുടെ ഇപ്പോഴത്തെ അജപാലനപ്രവർത്തനങ്ങളെക്കുറിച്ച് സിനഡിനെ അറിയിച്ചു. പിതാവ് അറിയിച്ച കാര്യങ്ങളെക്കുറിച്ച് സിനഡ് വിശദമായി ചർച്ച ചെയ്തു. മാർ ആന്റണി കരിയിൽ പിതാവ് അതിരൂപതയിൽ ചെയ്യുന്ന സേവനങ്ങളെയും അദ്ദേഹത്തിന്റെ അജപാലന ശൈലിയെയും സിനഡു പിതാക്കന്മാർ അഭിനന്ദിച്ചു.

ഉപസംഹാരം
നമ്മുടെ സഭയ്ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി കർത്താവിന്റെ മനസിലു് എന്ന് നമുക്ക് തിരിച്ചറിയാം (ജറെ 29 :11) നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെയും സഭയിലെ എല്ലാ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ.

സ്നേഹാശംസകളോടെ,

കർദിനാൾ ജോർജ് ആലഞ്ചേരി
സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles