ലോകത്തിന്റെ പ്രതീക്ഷ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ആഫ്രിക്കയിലേക്കുള്ള അപ്പസ്‌തോലിക യാത്രയില്‍ വിതച്ച സമാധാനത്തിന്റെ വിത്തുകള്‍ വൈകാതെ ഫലം ചൂടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസംബിക്ക്, മഡഗാസ്‌കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് പാപ്പാ സന്ദര്‍ശനം നടത്തിയത്.

‘ശാന്തിയുടെയും പ്രതീക്ഷയുടെയും തീര്‍ത്ഥാടകനായി ഈ യാത്ര നടത്താന്‍ എന്നെ അനുവദിച്ച ദൈവത്തിന് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു’ പാപ്പ പറഞ്ഞു.

‘ലോകത്തിന്റെ പ്രതീക്ഷ ക്രിസ്തുവാണ്, അവിടുത്തെ സുവിശേഷമാണ് സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ശാന്തിയുടെയും ഏറ്റവും ശക്തമായ പുളിമാവ്’ പാപ്പാ വ്യക്തമാക്കി.

‘വിശുദ്ധരായ മിഷണറിമാരുടെ പാത പിന്തുടര്‍ന്ന് ഞാന്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഈ പുളിമാവ്, യേശുവിന്റെ പുളിമാവ് മൊസാംബിക്കിലും മലാഗാസിയിലും മൗറിഷ്യസിലുമുള്ള ജനങ്ങളില്‍ വിതയ്ക്കാനാണ് ഞാന്‍ ശ്രമിച്ചത്.’ പാപ്പ്ാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles