ഒരു പാത്രം ജലം.

ആശ്രമം വിട്ട് ഇറങ്ങാന്‍ തിരുമാനിച്ച ശിഷ്യനോട് ഗുരു ഒന്നും മിണ്ടിയില്ല. വിദൂരതയിലേക്ക് അവന്‍ നടന്ന് നിങ്ങുന്നത് മാത്രം നോക്കി നിന്നു.
കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ധനികന്‍ ആശ്രമ വാതില്‍ക്കല്‍ വന്നു മുട്ടി. ഗുരു സന്തോഷത്തോടെ വാതില്‍ തുറന്ന് അയാളെ അകത്തേക്ക് ആനയിച്ചു. സന്തോഷത്തോടെ അവന്‍റെ മുഖത്തേക്ക് നോക്കി, ഗുരു ചോദിച്ചു- എല്ലാം നീ നേടിയില്ലേ..ഇപ്പോള്‍ നീ സന്തോഷവാനായിരിക്കുന്നു അല്ലേ..?
ഗുരുവിന്‍റെ കരങ്ങളില്‍ മുഖം അമര്‍ത്തി അയാള്‍ വിതുമ്പി. ഞാന്‍ എല്ലാം നേടി…ഭൗതികമായി, എങ്കിലും ഞാന്‍ അസ്വസ്ഥനാണ്, എനിക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല.

ഗുരു മുഖം അവനോട് മന്ത്രിച്ചു. 

കുളക്കടവില്‍ നിന്ന് ഞാന്‍ ഒരിക്കല്‍ ഒരു മത്സ്യത്തെ പിടിച്ചു, വെള്ളത്തില്‍ നിന്ന് എടുത്ത് അതിനെ വര്‍ണ്ണകല്ലുകള്‍ കൊണ്ട് അലങ്കരിച്ചു.കുറച്ച് കഴിഞ്ഞപ്പോള്‍ അത് പിടയുവാന്‍ തുടങ്ങി. എനിക്ക് ഈ അമൂല്യ കല്ലുകളല്ല അവിശ്യം, മറിച്ച് വെള്ളത്തില്‍ എന്നെ നിക്ഷേപിക്കൂ എന്ന് അത് തേങ്ങി, നീയും അതുപോലെയാണ്, നീ നിന്നിലെ നിന്നെ മറന്നുപോകുന്നു. ഭൗതികമായി നീ നിന്നെ തന്നെ അലങ്കരിക്കുമ്പോഴും നിന്‍റെ ആത്മാവ് നേടുവീര്‍പ്പിടുകയാണ്. ജലത്തിനായി. ആദ്ധ്യാത്മികതയുടെ ജീവ ജലത്തിനായി.

ഇന്ന് നീ അടക്കമുള്ള മനുഷ്യര്‍ നേടുവീര്‍പ്പിടുന്നത് ഇതുകൊണ്ടാണ്. ഭൗതികമായി എല്ലാം നേടിയെടുക്കാന്‍ നീ ഓടുമ്പോള്‍ നിന്നിലെ നീ അസ്വസ്ഥമാവുകയാണ്. ഒരു പാത്രം ജലത്തിനായി.~ ലിബിന്‍ ജോ ഉടയാന്‍കുഴിമണ്ണില്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles