ലിയോ പതിമൂന്നാമന്‍ പാപ്പായ്ക്ക് ആഗോള കത്തോലിക്കര്‍ ഈ പള്ളി സമ്മാനമായി നല്‍കി…

റോമില്‍ സാന്‍ ജിയോവാക്കിനോ എന്ന പേരില്‍ ഒരു പള്ളിയുണ്ട്. അത് ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ഒന്നു ചേര്‍ന്ന് മാര്‍പാപ്പായ്ക്ക് സമ്മാനമായി നല്‍കിയതാണ്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് ഏതാണ്ട് ഒരു മൈല്‍ മാത്രം ദൂരെയായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. വിശുദ്ധ യോവാക്കിമിന്റെ പേരിലാണ് ഈ പള്ളി. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പായുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ അവസരതത്തില്‍ ആഗോള കത്തോലിക്കര്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയതാണ് ഈ പള്ളി.

ലിയോ പതിമൂന്നാമന്റെ യഥാര്‍ത്ഥ പേര് ജിയോവാക്കിനോ പെക്കി എന്നായിരുന്നു. വി. ജോവാക്കിമിന്റെ നാമധേയത്തില്‍ വേറൊരു പള്ളിയും റോമില്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ തന്റെ സ്വര്‍ഗീയ മധ്യസ്ഥന്റെ നാമത്തില്‍ ഒരു പള്ളി വേണം എന്ന് മാര്‍പാപ്പാ ആഗ്രഹിച്ചു. ഈ ദൗത്യം അദ്ദേഹം ഫ്രഞ്ച് മഠാധിപതിയായ അന്റോണിയോ ബ്രുഗിഡുവിനെ ഏല്‍പിച്ചു.

പള്ളിയുടെ നിര്‍മാണം 1898 ആഗസ്റ്റ് 20 ന് പൂര്‍ത്തിയായി. പോന്തിഫിക്കല്‍ ദേവാലയമായ സെന്റ് ജിയോവാക്കിനോ ആ വര്‍ഷം തന്നെ റെഡംപ്റ്ററിസ്റ്റ് സഭയെ ഏര്‍പിച്ചു. 1905 ല്‍ പിയൂസ് പത്താമന്‍ പാപ്പാ അതൊരു ഇടവകയാക്കി.

ഈ ദേവാലയത്തിന്റെ നിര്‍മാണത്തിനായി ബ്രുഗിഡുവിന്റെ അഭ്യര്‍ത്ഥന പ്രകാരം 27 രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കര്‍ ഉദാരമായി സംഭാവന ചെയ്തു. ദേവാലയത്തിന്റെ കവാടത്തില്‍ ആ രാജ്യങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ഏറ്റവും അധികം ധനം നല്‍കിയ 14 രാജ്യങ്ങളുടെ പേരില്‍ ചാപ്പലുകളുമുണ്ട്. അര്‍ജന്റീന, ബവേറിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ഇംഗ്രണ്ട്, ഹോളണ്ട്, അയര്‍ലണ്ട്, ഇറ്റലി, പോളണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, യുഎസ് എന്നിവയാണ് ആ രാജ്യങ്ങള്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles