മെഴുകുപാത്രത്തില്‍ ഒളിപ്പിച്ച തിരുവോസ്തി മാംസക്കഷ്ണമായി മാറിയപ്പോള്‍….

1194 ല്‍ ജര്‍മ്മനിയിലെ ഓഗ്‌സ്ബര്‍ഗിലെ ഒരു ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആ സ്ത്രീയും. പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിലൂടെ തന്നെത്തന്നെ ദൈവത്തിനു സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ആ സ്തീയുടേത്. അന്നേ ദിവസം വൈദികനില്‍ നിന്നും സ്വീകരിച്ച വിശുദ്ധ കുര്‍ബാന ആരും കാണാതെ അവള്‍ ഒരു തുവാലയില്‍ പൊതിഞ്ഞെടുത്തു. വീട്ടിലുള്ള മെഴുകുകൊണ്ടുണ്ടാക്കിയ ഒരു പാത്രത്തില്‍ അവള്‍ ആ ദിവ്യകാരുണ്യം സൂക്ഷിച്ചുവച്ചു.

ദേവാലയങ്ങള്‍ വളരെ കുറവായിരുന്നു അക്കാലത്ത് ഓഗ്‌സ്ബര്‍ഗില്‍. ദിവ്യകാരുണ്യത്തോട് അങ്ങേയറ്റം ഭക്തി പുലര്‍ത്തിയിരുന്ന ആ സ്ത്രീ തനിക്കു തോന്നുമ്പോഴൊക്കെ ദിവ്യകാരുണ്യ ആരാധന നടത്താനായിരുന്നു തിരുവോസ്തി വീട്ടില്‍കൊണ്ടുവന്നു സൂക്ഷിച്ചുവച്ചത്.

പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോട് അനുബന്ധിച്ച് സഭയില്‍ പൊതു ആരാധന ആരംഭിക്കുന്നത് 1264 ലാണ്.

എന്നാല്‍ പരിശുദ്ധ കുര്‍ബാന വീട്ടില്‍ സൂക്ഷിക്കുന്നത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ ആ സ്ത്രീയില്‍ കുറ്റബോധം വര്‍ദ്ധിക്കുവാന്‍ തുടങ്ങി. അഞ്ചുവര്‍ഷങ്ങള്‍ കടന്നുപോയി. 1199 മെയ്മാസം 11 ന് ഹോളി ക്രോസ് കോണ്‍വെന്റ് ചാപ്പലിലെ ഫാദര്‍ ബെര്‍നാര്‍ഡിനോട് അവള്‍ ഹൃദയംതുറന്ന് കുമ്പസാരിച്ചു. ആ തിരുവോസ്തി തിരികെ ദേവാലയത്തിലെത്തിക്കാന്‍ വൈദികന്‍ ആ സ്ത്രീയോട് ആവശ്യപ്പെട്ടു. അവള്‍ അത് ആ മെഴുകുപാത്രത്തോടെ തിരികെ ദേവാലയത്തില്‍ എത്തിച്ചു. മെഴുകുപാത്രം തുറന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന തിരുവോസ്തി മാംസമായി കാണപ്പെട്ടു. രണ്ടു കഷ്ണങ്ങളായി മുറിഞ്ഞ തിരുവോസ്തി തിരുരക്തം കൊണ്ടുള്ള ഒരു നേരിയ നൂല്‍കൊണ്ട് ബന്ധിച്ചിരുന്നു.

വൈദികനായ ബെര്‍ണാര്‍ഡ് മാംസക്കഷ്ണമായിമാറിയ തിരുവോസ്തിയെക്കുറിച്ച് മെത്രാനെ അറിയിച്ചു. താമസിക്കാതെ ആ തിരുവോസ്തി പൊതുവായി ആരാധിക്കപ്പെടുകയുണ്ടായി. തിരുവോസ്തിയുടെ അത്ഭുതങ്ങള്‍ അവിടംകൊണ്ടൊന്നും അവസാനിച്ചില്ല.
തുടര്‍ന്നുവന്ന ഈസ്റ്റര്‍ ഞായറാഴ്ച പരസ്യ ആരാധനയുടെ സമയത്ത് തിരുവോസ്തിയുടെ വലുപ്പം കൂടുകയും അനേകര്‍ ആ മഹാത്ഭുതത്തിന് സാക്ഷികളാകുകയും ചെയ്തു. ഈസ്റ്റര്‍ ഞായര്‍ മുതല്‍ വിശുദ്ധ സ്‌നാപകയോഹന്നാന്റെ തിരുനാള്‍വരെയുംടുകയും ചെയ്തു് തുടരുകയും ചെയ്തു.

തുടര്‍ന്ന് സഭാധികാരികളുടെ അനുമതിയോടെ തിരുവോസ്തി അടുത്തുള്ള ഹോളി ക്രോസ് കോണ്‍വെന്റ് ചാപ്പലില്‍ മാറ്റി സ്ഥാപിക്കുകയും ഇതു ഒരിക്കലും മറക്കാനാവാത്ത ഒരു അസാധാരണ സംഭവമെന്ന് തിരുസഭ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാവര്‍ഷവും ഈ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ സ്മരണാര്‍ത്ഥം ചാപ്പലില്‍ പ്രത്യേക ആരാധന നടത്താറുണ്ട്.

1200 ല്‍ കുലീനനായ റെക്ബര്‍ സംഭാവന ചെയ്ത സമചതുരാകൃതിയിലുള്ള മുന്‍വശം തുറക്കാനാവുന്ന പേടകത്തില്‍ ഈ തിരുവോസ്തി സ്ഥാപിച്ചു. അനേകായിരങ്ങള്‍ ഇന്നും ഈ തിരുവോസ്തി വണങ്ങി ആരാധിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമായി എത്തിക്കൊണ്ടിരിക്കുന്നു.

പലപ്പോഴായി ഈ തിരുവോസ്തിയില്‍ അനേകം ദിവ്യദൃശ്യങ്ങളും കാണപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ തിരുവോസ്തി പ്രത്യക്ഷപ്പെടുകയും അതില്‍ തൂവെള്ള വസ്ത്രംധരിച്ച് പൊന്‍ കിരീടവുമണിഞ്ഞു പ്രകാശംപരത്തുന്ന ഉണ്ണിഈശോയെ കാണപ്പെടുകയും ചെയ്തു. മറ്റൊരവസരത്തില്‍ തിരുരക്തം ചിന്തുന്ന ക്രൂശിതനായ ഈശോ വിശ്വാസികളെ ആശിര്‍വദിക്കുന്നതായും കാണപ്പെട്ടു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles